Monday, October 14, 2013

ചൂതാട്ടം



ചൂതാട്ടം
 വിശദമായ ഒരു ചേദ്യം ചെയ്യലിന്റെ ആവശ്യമൊന്നുമില്ല, ഇന്സ്പക്ടര്‍  മുകുന്ദ്...അതു ചെയ്തതു ഞാന്‍  തന്നെയാണ്, പൂര്ണ്ണ ബോധത്തോടെ....തികഞ്ഞ തൃപ്തിയോടെ.
ചില ചോദ്യങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്ന ഇന്സ്പക്ടര്‍ മുകുന്ദിനോട് സധൈര്യം മറുപടി പറഞ്ഞത്, ഇരുമ്പുദണ്ഡിനടിയേറ്റ്, തലച്ചോര്‍ ചിന്തിയ അനുരുദ്ധിന്റെ ഭാര്യ, അമരാവതി തന്നെ. ഒരു കുറ്റ ബോധത്തിന്‍റെ യാതൊരു ലാഞ്ഛനയും, അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കുവാന് ഇന്സ്പക്ടര് മുകുന്ദിന് കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തില് ആരും ചെയ്തുപോകാവുന്ന ഒരു കുറ്റം. തന്റെമകള്ക്കു വിലപറഞ്ഞ പിതാവിനോട്, സ്നേഹമയിയായ മാതാവിനു തോന്നിയ വൈരം. അല്ലാതെ മറ്റൊന്നും അതിലില്ല.
ഇനിയെന്താണവരോടു ചോദിക്കേണ്ടത്, അഥവാ ഇനിയെന്തിനാണ് ചോദിക്കുന്നത്. അവര്ക്കെതിരെ കേസ് ഫയല്‍ ചെയ്യാനും, നിയമനടപടികളുമായി മുന്നോട്ടുനീങ്ങുവാനും, കൂടുതല് തെളിവിന്റെ ആവശ്യങ്ങള്തന്നെയുണ്ടോ... എല്ലാ തെളിവുകളും അവര് നേരിട്ട് ഹാജരാക്കിയിരിക്കുകയും ചെയ്ന്നു.  ഈ കുറ്റ സമ്മതങ്ങളൊന്നും കോടതിയുടെ മുന്നിലും അവര് മറച്ചുവെയ്ക്കുകയൊന്നുമില്ല. നിങ്ങള്ക്കൊരു വക്കീലുണ്ടോ എന്ന ചോദ്യത്തിനുപോലും, അവര് പറഞ്ഞ മറുപടി, അങ്ങിനെയൊരു മദ്ധ്യവര്ത്തിയെ തനിക്കാവശ്യമില്ലെന്നത്രേ. അപ്പോള് അവര്ക്കിനി മുന്പിന് ആലോചിക്കുവാന് ഒന്നുമില്ല. ഒരേയൊരു മകള്, ഫാനിന്റെ ഹുക്കിലാടിയാടിയാടി ലോകം വിട്ടു. അതിനുകാരണക്കാരനായ അവളുടെ ജന്മദാതാവ്, ഒരിരുമ്പുദണ്ഡിന്റെ താഡനത്തില്, ചത്തുമലച്ചു. രക്തക്കറ പുരണ്ട അളകനന്ദയുടെ കൈകളുടെ അറപ്പ് തീര്ന്നു കഴിഞ്ഞിരുന്നു. താന് ചെയ്ത ഒരു നല്ല കാര്യമെന്നു വിശ്വസിക്കുന്ന തന്റെ ക്രിയയില്, അവര് ആത്മസംതൃപ്തയായി. ഇനി അവര്ക്കൊന്നുമില്ല. മരണവും ജീവിതവും തുല്യം തന്നെ.
അനന്തര നടപടികള്ക്കായി കോടതിയിലെത്തിയ അവരെ കുറ്റ പത്രം വായിച്ചു കേള്പ്പിച്ച് കോടതി ചോദിച്ചു...
ഇതിനെപ്പറ്റി എന്തു പറയുന്നു...
എല്ലാം സത്യം
നിങ്ങള് ചെയ്തത് ഒരു നല്ല പ്രവര്‍ത്തിയെന്നു നിങ്ങള് വിശ്വസിക്കുന്നുവോ.....
ഞാന് ചെയ്ത ഏറ്റവും നല്ല കാര്യം എന്നു ഞാന് വിശ്വസിക്കുന്ന കാര്യം..
ജയില്‍വാസമോ, തൂക്കുമരം തന്നെയോ നിങ്ങള്ക്കു ലഭിക്കാമെന്ന സത്യം നിങ്ങള്ക്കറിയാമോ....
കഴിയുമെങ്കില് ബഹുമാനപ്പെട്ട കോടതി, ജയില്‍വാസം ഒഴിവാക്കിത്തരിക...
നിങ്ങളുടെ വക്കീലാരാണ്....
അങ്ങിനെയൊരു മദ്ധ്യവര്ത്തി എനിക്കാവശ്യമില്ല...
തുടര്ന്ന് ഇന്സ്പക്ടര് മുകുന്ദിനോട് ബോധിപ്പിച്ച എല്ലാ കാര്യങ്ങളും ഒന്നുപോലും തിരുത്തുകയോ വിട്ടുകളയുകയോ ചെയ്യാതെ, അമരാവതി കോടതിയില് ബോധിപ്പിച്ചു. അവിടെ പ്രോസിക്യൂഷന്റെ ചോദ്യങ്ങള്പോലും അപ്രസക്തമായിരുന്നു. തലച്ചോറിന്റെ അംശങ്ങള് ഉണങ്ങിപ്പിടിച്ച ഇരുമ്പുദണ്ഡ് അവര് നേരിട്ടു ഹാജരാക്കിയിരുന്നു. തന്റെ കൈകളില് പറ്റിപ്പിടിച്ച രക്തത്തുള്ളികളെ തുടച്ചുനീക്കുവാന്‍ ഉപയോഗിച്ച പഴയൊരു തുണിക്കഷ്ണം കൂസലെന്യോ അവര് കോടതിയില് പ്രദര്ശിപ്പിച്ചു. മകള്‍ക്കു വിലപേശി അവളുടെ അച്ഛന് വാങ്ങിക്കൂട്ടിയ പണക്കെട്ടുകള് അവര് കോടതിയെ ഏല്പ്പിച്ചു. ഒറ്റ ദിവസം കൊണ്ട് വാദവും, തെളിവെടുപ്പുകളും അവസാനിപ്പിച്ച്, ബഹു. കോടതി, വിധി പറയുവാന് അവധി വെച്ചു.
പതുക്കെ, വിധി ദിനം എത്തി. വിധിയുടെ പ്രസക്ത ഭാഗങ്ങള്‍  ബഹുമാനപ്പെട്ട ജഡ്ജിവായിച്ചു...
കോടതിയെ ഇരുത്തിച്ചിന്തിപ്പിച്ച ഈ കേസ്, വിധി കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്നുള്ള ഒരു വിഷമസന്ധിയില് വരെ ഒരുനിമിഷം കോടതിയെ എത്തിച്ചു. അവര്‍ പറഞ്ഞതും, ലഭിച്ചതുമായി തെളിവിന്റെ അടിസ്ഥാനത്തില്, അച്ഛന്‍ മകളെ പീഡനങ്ങള്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച, അവളുടെ സ്വന്തം മാതാവ് കാണാനിടയാകുകയും, അവരെ വേദനപ്പിക്കുകയും, ചെയ്ത ഒരു ഘട്ടത്തില് ആരും ചെയ്തുപോകുന്നതായ ഒരു കര്മ്മം മാത്രമാണ്, പ്രതി ചെയ്തിട്ടുള്ളത്. എന്നാല് അവര് കുറ്റവാളിയല്ലാതാകുന്നുമില്ല. ഈയൊരു സാഹചര്യത്തില്, അവര്ക്ക് കുറഞ്ഞ ശിക്ഷയായ, 5 വര്ഷം വരെയുള്ള ജയില്‍വാസം മാത്രമാണ്, കോടതി നിശ്ചയിക്കുന്നത്.
അളകനന്ദ, പൊട്ടിക്കരയുകയോ, മുഖം താഴ്തി നില്ക്കുകയോ ചെയ്തില്ല. പോലീസുകാര്ക്കൊപ്പം, വലിയ ജയിലിലേക്കു മാറ്റപ്പെടുമ്പോള്, അവര് പതറിയുമില്ല. അപ്പോഴും അവരുടെ ചുണ്ടുകളില്, ആത്മസംതൃപ്തിയുടേതാകാം, ഒരു ചെറുപുഞ്ചിരി വിടര്ന്നു നിന്നിരുന്നു.
അഞ്ചുവര്ഷങ്ങള്ക്കുശേഷം കുറ്റവിമുക്തയാക്കപ്പെടുമ്പോള്, തന്നെ കാത്തിരിക്കുന്നതും, ഇനിയൊരാള്‍ അവകാശമുന്നയിക്കാന് എത്താതിരിക്കുകയും ചെയ്യുന്ന അളവറ്റ സ്വത്തുക്കളുടെ കൂമ്പാരം, അവരുടെ വൃത്തികെട്ട കണ്ണുകളെ മൂടിക്കളഞ്ഞിരുന്നത്, നിയമപാലകരോ, കാഴ്ചക്കാരോ കണ്ടതേയില്ല.
-ഹരി നായര് (26-06-2013)

No comments: