Saturday, July 28, 2012

ആഘോഷം (കൊച്ചുകഥ)




ഈറന് മണക്കുന്ന തെക്കിനിയില് മുത്തശ്ശി, കാത്തിരുന്നു. കര്ക്കിടകക്കോളില് പെയ്ത മഴയില്, നടവഴിയും നടുമുറ്റവും നിറഞ്ഞു കിടക്കുകയായിരുന്നു. എല്ലാ വര്ഷവും ദിവസം മുത്തശ്ശി മുടങ്ങാതെ വരാറുള്ളതാണ്. കാലങ്ങളായി അതു തുടര്ന്നുകൊണ്ടിരിക്കുന്നു. ദിവസത്തെ ഇടിയോ, മിന്നലോ, കോരിയൊഴിക്കുന്ന മഴയോ മുത്തശ്ശി കാര്യമാക്കാറില്ല. സന്ധ്യക്കു വിളക്കുവെച്ച്, രാമനാമം ചൊല്ലുന്ന ഇളമുറക്കാരെ വളരെ നേരം നോക്കി നില്ക്കും. നാമം ചൊല്ലിക്കഴിഞ്ഞ്, നേരപ്പായ തെറുത്തുവെച്ച്, കൊച്ചുകുട്ടികള് എഴുനേറ്റ് കലപില കൂട്ടാന് തുടങ്ങും. മുതിര്ന്നയാളുകള്ക്ക് അടുക്കളയില് പിടിപ്പതു പണിയുണ്ടാവും.അരിമാവും ശര്ക്കരയും ഏലക്കാപ്പൊടിയുമൊക്കെ ചേര്ത്ത് പുഴുങ്ങിയെടുക്കുന്ന അട കാണുമ്പോഴെ, പാവം മുത്തശ്ശിക്ക് വായി വെള്ളം നിറയും. പാത്രം തുറന്നുവെക്കുമ്പോള് വളരെ ആസ്വാദ്യമായ ഒരു സുഗന്ധം നാലുകെട്ടിലും, തെക്കിനിയിലും പരക്കും. പിന്നെ വിളക്കു കൊളുത്തി, മുതിര്ന്ന കാരണവര് തെക്കിനിയിലേക്കു പോകും. പ്രായപൂര്ത്തിയായ പെണ്ണുങ്ങള്ക്ക് തെക്കിനിയിലേക്കു പോയിക്കൂട. അവരാരും അതിനു ശ്രമിക്കാറുമില്ല. പീഠത്തില് വിളക്കുവെച്ച്, അതിനുമുന്പില് നാക്കിലവെയ്ക്കും. അതിന്മേലവിലും മലരും പഴവും ശര്ക്കരയുമൊക്കെ നിറക്കും. അപ്പോളേക്കും ഇളമുരക്കാരാരെങ്കിലും, അപ്പോളുണ്ടാക്കിയ അടയും, വെട്ടിയ കരിക്കുമായെത്തും. മറ്റൊരു നാക്കിലയില് അതും വെച്ചുകഴിഞ്ഞാല്, അവരാരും പിന്നെ അവിടെ നില്ക്കില്ല. തെക്കിനിയുടെ വാതില് വലിച്ചടച്ച് അവര് പടിയിറങ്ങും. ഇനിയാണ് മുത്തശ്ശിയുടെ ഊഴം. സുഖമായ അത്താഴം, പിന്നെ, കാരണവന്മാര് ആരെങ്കിലും വായിക്കുന്ന രാമായണം….അതിനു ശേഷം മടക്കംഒരു വര്ഷത്തെ കാത്തിരിപ്പ്.
ഇന്ന്, മുത്തശ്ശി വളരെ നേരമായി കാത്തിരിക്കുകയാണ്. വെളിയില്നാമജപമോ, കുട്ടികളുടെ കലപിലയോ കേള്ക്കുന്നില്ല. പെണ്ണുങ്ങളുടെ അനക്കവും കേള്ക്കുന്നില്ല. ആണുങ്ങള്നടക്കുന്ന ശബ്ദമില്ല. പുറത്തു പെയ്യുന്ന  മഴക്ക് കാര്യമായ ശമനമൊന്നുമില്ലായിരുന്നു. തെക്കിനിയിലെ തറയില്അരിച്ചുകയറുന്ന തണുപ്പ്, കനത്തമഴകാരണം ഈറന്നുരയുന്നതാണെന്നാണ് മുത്തശ്ശി കരുതിയത്. കുറച്ചു നാള്മുന്പ്, വീടാകെ ഗ്രാനേറ്റുകള്പാകിയ കഥ മുത്തശ്ശിക്കറിയില്ലല്ലോ. കാത്തിരുപ്പ് വിഫലമാകുകയാണെന്ന് മുത്തശ്ശിക്കു തോന്നി. പുറത്ത്, ആരുടെയൊക്കെയൊ ചുടുനിസ്വാസങ്ങളും, ചിലമ്പിയ കരച്ചിലും കേള്ക്കുന്നുണ്ട്. ഇടക്കു ചില വാദ്യോപകരണങ്ങളുടെ ശബ്ദവും. എന്താണ് സംഭവിക്കുന്നതെന്ന് മുത്തശ്ശിക്ക് മനസ്സിലായില്ല. അപ്പോഴേക്കും. ഇളയതലമുറയില്പെട്ട ആരുടെയൊ വര്ത്തമാനം കേട്ടു.
അമ്മെ, ഗ്യാസേലിരിക്കുന്ന സാധനം ഏതു പാകമായോ എന്തോ..?”
പോ പെണ്ണേ….. അവള്ക്ക് എന്തുപറ്റിയെന്നു കാണട്ടെ……”
അതിന്റെ ബാക്കി ഭാഗം നാളെ രാവിലെയും കാണാമെല്ലോ….”
പെണ്ണിനെക്കൊണ്ടു തോറ്റു…..”
പിന്നെ കുറച്ചു നേരത്തേക്ക് പഴയ കരച്ചിലും ചില വാദ്യോപകരണങ്ങളുടെ ശബ്ദവുമൊക്കെ തുടര്ന്നും കേട്ടുകൊണ്ടിരുന്നു. പുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് മുത്തശ്ശി നിരൂപിച്ചു. കാതോര്ത്തപ്പോള്ചില പാത്രങ്ങള്താഴെ വീഴുന്ന ശബ്ദം കേട്ടു. അപ്പോള്ഒരു ചിരിയും, പുറകെ ഒരു വര്ത്തമാനവും
ഇവിടെനിന്ന് എഴുന്നേറ്റുപോയതിന്റെ കലിപ്പാ…”
അപ്പോഴേക്കും മുതിര്ന്ന ഒരു സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.
അട കരിഞ്ഞു പോയി…. ഇനിയെന്തു ചെയ്യും…? അച്ഛന്വരുമ്പോള്ഇന്ന് ചീത്ത ഉറപ്പ്…”
കുറച്ചു സമയത്തെ ഇടവേളക്കു ശേഷം, ഒരാള്പറയുന്നതു കേട്ടു.
എല്ലാ കാലവും അട തന്നെയല്ലെഇക്കുറി നല്ല കുറച്ചു നൂഡിത്സ് ആക്കി കളയാം….”
മുത്തശ്ശി ഞെട്ടിപ്പോയി. അതെന്തു സാധനമാണാവോ…. പിന്നെ സമാധാനിച്ചു. അതെങ്കിലത്….
തെക്കിനിയിലേക്കു കടന്ന കരിവുമണത്തിന് അവധി നല്കിക്കൊണ്ട്, വെളുത്തുള്ളിയുടെയും, മസാലയുടെയും മടുപ്പിക്കുന്ന മണം കടന്നു വന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍, മുത്തശ്ശിക്കു ശ്വാസം മുട്ടാന്തുടങ്ങി. ഇന്നിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം, മുത്തശ്ശിക്ക് ഉള്ക്കൊള്ളുവാനാകുമായിരുന്നില്ല. പക്ഷെ, പുറത്ത്, സന്തോഷത്തിന്റെ തിരത്തള്ള്ലും, ആസ്വദിക്കുന്നതിന്റെ നിശ്വാസങ്ങളും കേട്ടു
അതു കഴിഞ്ഞു….. അച്ഛനെത്തിയില്ലെല്ലോ….. തെക്കിനിയിലേക്കു ഞാന്തന്നെ പോകാം…..“ “
പിറകെ മറ്റൊരു ശബ്ദം കൂടി….
ഹാ…. നൂഡിത്സ് അല്പം കലങ്ങിപ്പോയി……, , ഇതൊക്കെ ആരറിയാനാ…”
പിന്നെ പാത്രങ്ങളുടെ ശബ്ദം കേട്ടു…. വെന്തുകലങ്ങിയ നൂഡിത്സിന്റെ മണം പരന്നു…. 
വീണ്ടും സംഭാഷണം തുടരുന്നു...“നാക്കിലക്ക് എന്തു ചെയ്യും...?”                  “... വാഴയില്ലാത്ത നാട്ടി എവിടെ കിട്ടും നാക്കില..? നീ പുതിയ പ്ലേറ്റ് ഇങ്ങെടുക്ക്...”
അപ്പോഴേക്കും വിശന്നിരുന്ന മുത്തശ്ശിയുടെ വിശപ്പ്  കെട്ടിരുന്നു…. വിളക്കു വെയ്ക്കും മുന്പെ, പുതിയ പ്ലേറ്റ് നിരത്തും മുമ്പേ, മുത്തശ്ശി തെക്കിനിയില്നിന്നും പുറത്തിറങ്ങി. കറുത്ത വാവിന്റെ കാളിമയിലേക്ക്, ഇനിയും പെയ്തു കഴിഞ്ഞിട്ടില്ലാത്ത മഴയിലേക്ക് മനസമാധാനത്തോടെ മുത്തശ്ശി വേച്ചു വേച്ചിറങ്ങി….
മുത്തശ്ശി ഒരു തീരുമാനമെടുക്കുകയായിരുന്നു…….
ഇനിയൊരു വാവിനും ഇവിടേക്കില്ല.”
-ഹരി നായര്‍   (24-07-2012)